കഥ & കവിത

വിഷം കൊടുത്ത ജൂതപ്പെണ്ണിനും മാപ്പ്

Spread the love

മദീനയിലെ ജൂത നേതാവായിരുന്ന സല്ലമുബ്‌നു മിശ്കമിന്റെ ഭാര്യ സൈനബ് ഒരാടിനെ അറുത്ത് പാകംചെയ്ത് പ്രവാചകനു കൊടുത്തയച്ചു. അവരതില്‍ വിഷം കലര്‍ത്തിയിരുന്നു. തന്റെ പിതാവും ഭര്‍ത്താവും ഖൈബറില്‍ വെച്ച് വധിക്കപ്പെട്ടതിലുള്ള അമര്‍ഷമാണ് അവരെ ഈ കൊടും ചതിക്ക് പ്രേരിപ്പിച്ചത്.
നബി തിരുമേനി അനുചരന്മാരോടൊപ്പം ആ ആട്ടിറച്ചി കഴിക്കാനിരുന്നു. അതില്‍നിന്ന് ചെറിയൊരു കഷണം വായില്‍ വെച്ചപ്പോള്‍ തന്നെ അരുചി അനുഭവപ്പെട്ടതിനാല്‍ അദ്ദേഹത്തിന് ചതി മനസ്സിലായി. ഉടനെ അത് തുപ്പിക്കളഞ്ഞ പ്രവാചകന്‍ പറഞ്ഞു: ‘ഇതില്‍ വിഷം കലര്‍ത്തിയിട്ടുണട്.’
നബി തിരുമേനിയോടൊന്നിച്ച് അതില്‍നിന്ന് അല്‍പം കഴിച്ച ബിശ്‌റുബ്‌നു ബര്‍റാഅ് തല്‍ക്ഷണം മരണമടയുകയും ചെയ്തു. അതോടെ നബി തിരുമേനി സൈനബിനെ വിളിച്ചുവരുത്തി വിചാരണ ചെയ്തു. അവര്‍ കുറ്റം സമ്മതിച്ചു. തുടര്‍ന്ന് തന്റെ ഹീനകൃത്യത്തിന് ന്യായീകരണമായി അവള്‍ പറഞ്ഞു: ‘താങ്കള്‍ രാജാവാണെങ്കില്‍ വിഷമാംസം കഴിച്ച് കഥ കഴിയട്ടെയെന്ന് ഞാന്‍ കരുതി. അതല്ല; പ്രവാചകനാണെങ്കില്‍ വിഷം കലര്‍ത്തിയത് മനസ്സിലാകുമെന്നും ഞാന്‍ വിശ്വസിച്ചു.’
ഭര്‍ത്താവും പിതാവുമില്ലാത്ത സൈനബിനോട് സഹതാപം തോന്നിയ നബി തിരുമേനി ഈ കൊടും ചതിക്ക് പ്രതികാരം ചെയ്യാതെ മാപ്പ് നല്‍കുകയാണുണടായത്.
 

You may also like