ലേഖനംവ്യക്തിത്വംസംശയങ്ങള്‍

പ്രവാചകൻ (സ) യെ പ്രശംസിക്കുന്നതും അവിടുത്തെ അപദാനങ്ങൾ വാഴ്ത്തുന്നതും

Spread the love

റുബയ്യിഉ ബിൻത് മുഅവ്വദ് പറഞ്ഞു: എന്റെ കല്ല്യാണം കഴിഞ്ഞ് വീട്ടിൽ കൂടിയ ദിവസം രാവിലെ പ്രവാചകൻ (സ) എന്റെടുത്ത് വരികയുണ്ടായി. അങ്ങനെ അദ്ദേഹം എന്റെ സമീപത്ത് വന്നിരുന്നു. ആ സമയത്ത്, ഏതാനും ദാസിമാർ, ബദ്റിൽ രക്തസാക്ഷികളായ എന്റെ പിതാക്കളുടെ അപദാനങ്ങൾ വാഴ്ത്തിക്കൊണ്ട് ദഫ്ഫു മുട്ടി പാട്ടു പാടിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. കൂട്ടത്തിൽ ഒരുത്തി പാടി: ഞങ്ങളുടെ കൂട്ടത്തിൽ നാളെ എന്ത് സംഭവിക്കുമെന്ന് അറിയുന്ന ഒരു പ്രവാചകനും ഉണ്ട്. ഇത് കേട്ട പ്രവാചകൻ ഇങ്ങനെ പറഞ്ഞു: ഈ ചൊല്ലിയതുണ്ടല്ലോ, അത് നിങ്ങൾ ചൊല്ലരുത്, നേരത്തെ ചൊല്ലിയിരുന്നത് ചൊല്ലിക്കോളൂ. (ബുഖാരി: 4001).

عَنِ الرُّبَيِّعِ بِنْتِ مُعَوِّذٍ قَالَتْ: دَخَلَ عَلَيَّ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ غَدَاةَ بُنِيَ عَلَيَّ، فَجَلَسَ عَلَى فِرَاشِي كَمَجْلِسِكَ مِنِّي، وَجُوَيْرِيَاتٌ يَضْرِبْنَ بِالدُّفِّ يَنْدُبْنَ مَنْ قُتِلَ مِنْ آبَائِهِنَّ (آبَائِي) يَوْمَ بَدْرٍ، حَتَّى قَالَتْ جَارِيَةٌ: وَفِينَا نَبِيٌّ يَعْلَمُ مَا فِي غَدٍ. فَقَالَ النَّبِيُّ صَلَّى اللهُ عَلَيْهِ وَسَلَّمَ: « لَا تَقُولِي هَكَذَا وَقُولِي مَا كُنْتِ تَقُولِينَ ».- رَوَاهُ الْبُخَارِيُّ: 4001.

ഈ ഹദീസിന്റെ ചുവട്ടിൽ ഇമാം ഇബ്നു ഹജർ അൽ അസ്ഖലാനി ഇങ്ങനെ രേഖപ്പെടുത്തി:
ഒരാളിൽ ഇല്ലാത്തത് പറയുന്നതിലേക്ക് എത്തുന്നില്ലെങ്കിൽ അയാളുടെ മുമ്പിൽ വച്ച് തന്നെ അയാളെ പ്രശംസിക്കുന്നത് അനുവദനീയമാണെന്ന് ഇതിൽ തെളിവുണ്ട്…… സംഭവത്തിന്റെ പശ്ചാത്തലം ദ്യോതിപ്പിക്കുന്നത് അവർ വിലാപകാവ്യം തുടരുകയായിരുന്നുവെങ്കിൽ റസൂൽ അവരെ തടയുമായിരുന്നില്ല എന്നാണ്……. അല്ലാഹുവിന്റെ മാത്രം പ്രത്യേക ഗുണ വിശേഷമായ അദൃശ്യജ്ഞാനം പ്രവാചകന് ചാർത്തിയതിനെയാണ് അവിടുന്ന് എതിർത്തത്…… നോക്കുക: (ഫത്ഹുൽ ബാരി: 4750).

وَفِيهِ جَوَاز مَدْح الرَّجُل فِي وَجْهه مَا لَمْ يَخْرُج إِلَى مَا لَيْسَ فِيهِ . وَأَغْرَبَ اِبْن التِّين فَقَالَ : إِنَّمَا نَهَاهَا لِأَنَّ مَدْحه حَقّ وَالْمَطْلُوب فِي النِّكَاح اللَّهْو فَلَمَّا أَدْخَلَتْ الْجَدّ فِي اللَّهْو مَنَعَهَا ، كَذَا قَالَ ، وَتَمَام الْخَبَر الَّذِي أَشَرْت إِلَيْهِ يَرُدّ عَلَيْهِ ، وَسِيَاق الْقِصَّة يُشْعِر بِأَنَّهُمَا لَوْ اِسْتَمَرَّتَا عَلَى الْمَرَاثِي لَمْ يَنْهَهُمَا ، وَغَالِب حُسْن الْمَرَاثِي جَدّ لَا لَهْو ، وَإِنَّمَا أَنْكَرَ عَلَيْهَا مَا ذُكِرَ مِنْ الْإِطْرَاء حَيْثُ أَطْلَقَ عِلْم الْغَيْب لَهُ وَهُوَ صِفَة تَخْتَصّ بِاللَّهِ تَعَالَى قَالَ تَعَالَى { قُلْ لَا يَعْلَم مَنْ فِي السَّمَاوَات وَالْأَرْض الْغَيْب إِلَّا اللَّه } وَقَوْله لِنَبِيِّهِ { قُلْ لَا أَمْلِك لِنَفْسِي نَفْعًا وَلَا ضَرًّا إِلَّا مَا شَاءَ اللَّه ، وَلَوْ كُنْت أَعْلَم الْغَيْب لَاسْتَكْثَرْت مِنْ الْخَيْر } وَسَائِر مَا كَانَ النَّبِيّ صَلَّى اللَّه عَلَيْهِ وَسَلَّمَ يُخْبِر بِهِ مِنْ الْغُيُوب بِإِعْلَامِ اللَّه تَعَالَى إِيَّاهُ لَا أَنَّهُ يَسْتَقِلّ بِعِلْمِ ذَلِكَ كَمَا قَالَ تَعَالَى { عَالِم الْغَيْب فَلَا يُظْهِر عَلَى غَيْبه أَحَدًا إِلَّا مَنْ اِرْتَضَى مِنْ رَسُول }.- فَتْحُ الْبَارِي: 4750.

ഇബ്നു മാജയുടെ റിപ്പോർട്ടിൽ, അക്കാര്യം വ്യക്തമായി തന്നെ കാണാം, അതിങ്ങനെ:
റുബയ്യിഉ ബിൻത് മുഅവ്വദ് പറഞ്ഞു: എന്റെ കല്ല്യാണദിവസം കാലത്ത് അല്ലാഹുവിന്റെ റസൂൽ (സ) എന്റെയടുത്ത് വരികയുണ്ടായി, അന്നേരം എന്റെയടുത്ത് രണ്ട് ദാസിമാർ പാട്ടു പാടിക്കൊണ്ടിരിക്കുന്നുണ്ടായിരുന്നു. അവർ പലതും ചൊല്ലിയിരുന്ന കൂട്ടത്തിൽ ഇങ്ങനെയും ഉണ്ടായിരുന്നു: ഞങ്ങളുടെ കൂട്ടത്തിൽ നാളെ എന്ത് സംഭവിക്കുമെന്ന് അറിയുന്ന ഒരു പ്രവാചകനും ഉണ്ട്. ഇത് കേട്ട പ്രവാചകൻ ഇങ്ങനെ പറഞ്ഞു:
ഈ ചൊല്ലിയതുണ്ടല്ലോ, അത് നിങ്ങൾ ചൊല്ലരുത്, നാളെ എന്ത് സംഭവിക്കുമെന്ന് അല്ലാഹുവിനല്ലാതെ അറിയുകയില്ല. (ഇബ്നുമാജ: 1898).

عَنْ أَبِي الْحُسَيْنِ اسْمُهُ: الْمَدَنِيُّ، قَالَ: كُنَّا بِالْمَدِينَةِ يَوْمَ عَاشُورَاءَ، وَالْجَوَارِي يَضْرِبْنَ بِالدَّفِّ وَيَتَغَنَّيْنَ، فَدَخَلْنَا عَلَى الرُّبَيِّعِ بِنْتِ مُعَوِّذٍ، فَذَكَرْنَا ذَلِكَ لَهَا، فَقَالَتْ: دَخَلَ عَلَيَّ رَسُولُ اللهِ صَلَّى الله عَليْهِ وسَلَّمَ صَبِيحَةَ عُرْسِي، وَعِنْدِي جَارِيَتَانِ يَتَغَنَّيَانِ، وَتَنْدُبَانِ آبَائِي الَّذِينَ قُتِلُوا يَوْمَ بَدْرٍ، وَتَقُولاَنِ فِيمَا تَقُولاَنِ: وَفِينَا نَبِيٌّ يَعْلَمُ مَا فِي غَدِ، فَقَالَ: « أَمَّا هَذَا فَلاَ تَقُولُوهُ، مَا يَعْلَمُ مَا فِي غَدٍ إِلاَّ اللَّهُ ».- رَوَاهُ ابْنُ مَاجَةْ: 1897، بَابُ الْغِنَاءِ وَالدَّفِّ، وَصَحَّحَهُ الأَلْبَانِيُّ.

പ്രവാചക ശിഷ്യനും കവിയുമായിരുന്ന ഹസ്സാനുബ്നുസ്സാബിത് (റ) തിരുമേനിയെ വാഴ്ത്തിക്കൊണ്ട് തിരുസന്നിദ്ധിയിൽ വച്ച് തന്നെ കവിത ആലപിച്ചതും, തിരുമേനി അതിനെ പ്രശംസിച്ചതുമെല്ലാം ഹദീസ് ഗ്രന്ഥങ്ങളിൽ കാണാം.

ഉദാ: ആഇശ (റ) പറയുന്നു:
അല്ലാവിന്റെ റസൂൽ ഹസ്സാൻ (റ) നോട് പറയുന്നത് ഞാൻ കേൾക്കുകയുണ്ടായി: താങ്കൾ അല്ലാഹുവിനേയും അവന്റെ റസൂലിനെയും പ്രതിരോധിക്കുന്ന കാലത്തോളം പരിശുദ്ധാത്മാവ് ജിബിരീൽ താങ്കളെ സഹായിച്ചുകൊണ്ടേയിരിക്കും. (മുസ്ലിം: 6550).

سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ لِحَسَّانَ « إِنَّ رُوحَ الْقُدُسِ لاَ يَزَالُ يُؤَيِّدُكَ مَا نَافَحْتَ عَنِ اللَّهِ وَرَسُولِهِ ». وَقَالَتْ سَمِعْتُ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ « هَجَاهُمْ حَسَّانُ فَشَفَى وَاشْتَفَى ». قَالَ حَسَّانُ:
هَجَوْتَ مُحَمَّدًا فَأَجَبْتُ عَنْهُ
وَعِنْدَ اللَّهِ فِي ذَاكَ الْجَزَاءُ
هَجَوْتَ مُحَمَّدًا بَرًّا حَنِيفًا
رَسُولَ اللَّهِ شِيمَتُهُ الْوَفَاءُ
…… – رَوَاهُ مُسْلِمٌ: 6550.

ഇതിന്റെ ശേഷം ഇമാം മുസ്‌ലിം ഹസ്സാന്റെ കവിത പൂർണമായും ഉദ്ധരിച്ചത് കാണാം.

ഹസ്സാൻ (റ) ന്റ അപദാനങ്ങൾ വിവരിക്കുന്ന ഒരധ്യായം തന്നെ ഇമാം മുസ്‌ലിം തന്റെ സ്വഹീഹിൽ ഉൾപ്പെടുത്തിയിട്ടുണ്ട്, അതിൽ ഉദ്ധരിക്കപ്പെട്ട ഒരു ഹദീസ് ഇങ്ങനെ കാണാം.

ഹസ്സാൻ (റ) പള്ളിയിൽ വച്ച് കവിത ആലപിച്ചു കൊണ്ടിരിക്കെ, അതിലൂടെ കടന്നുപോയ ഉമർ (റ) അദ്ദേഹത്തെ ഒന്നു ശ്രദ്ധിച്ചു നോക്കുകയുണ്ടായി. അപ്പോൾ ഹസ്സാൻ പറഞ്ഞു: താങ്കളെക്കാൾ ഉത്തമരായവർ ഉണ്ടായിരിക്കെ ഞാൻ ഇവിടെ വച്ച് കവിത ആലപിക്കാറുണ്ടായിരുന്നു. എന്നിട്ട് അബൂ ഹുറയ്റയുടെ നേരെ തിരിഞ്ഞ് ഹസ്സാൻ ഇങ്ങനെ പറഞ്ഞു: ” എനിക്ക് വേണ്ടി താങ്കൾ മറുപടി പറഞ്ഞാലും, അല്ലാഹുവേ, പരിശുദ്ധാത്മാവിനെക്കൊണ്ട് നീ ഹസ്സാനെ സഹായിച്ചാലും ” എന്ന് അല്ലാഹു വിന്റെ റസൂൽ പറയുന്നത് താങ്കൾ കേട്ടതല്ലേ? അല്ലാഹുവാണ, തീർച്ചയായും അതെ. അബൂ ഹുറയ്റ പറഞ്ഞു. (മുസ്ലിം: 6539).

عَنْ أَبِى هُرَيْرَةَ أَنَّ عُمَرَ مَرَّ بِحَسَّانَ وَهُوَ يُنْشِدُ الشِّعْرَ فِى الْمَسْجِدِ فَلَحَظَ إِلَيْهِ فَقَالَ قَدْ كُنْتُ أُنْشِدُ وَفِيهِ مَنْ هُوَ خَيْرٌ مِنْكَ. ثُمَّ الْتَفَتَ إِلَى أَبِى هُرَيْرَةَ فَقَالَ أَنْشُدُكَ اللَّهَ أَسَمِعْتَ رَسُولَ اللَّهِ صَلَّى اللَّهُ عَلَيْهِ وَسَلَّمَ يَقُولُ: « أَجِبْ عَنِّى اللَّهُمَّ أَيِّدْهُ بِرُوحِ الْقُدُسِ ». قَالَ اللَّهُمَّ نَعَمْ.- رَوَاهُ مُسْلِمٌ: 6539.

ഇതിന്റെ വിശദീകരണത്തിൽ ഇമാം നവവി ഇങ്ങനെ രേഖപ്പെടുത്തി:
പള്ളിയിൽ വച്ച് അനുവദനീയമായ കവിതകൾ ആലപിക്കാമെന്നതിന് ഇതിൽ തെളിവുണ്ട്. ഇസ്ലാമിനെയും അതിന്റെ ആളുകളെയും പുകഴ്ത്തൽ, സത്യനിഷേധികളെയും ധിക്കാരികളെയും ആക്ഷേപിക്കൽ, അല്ലെങ്കിൽ ശത്രുക്കൾക്കെതിരെ യുദ്ധത്തിന് പ്രേരണ നൽകൽ, ശ്രത്രുക്കളെ ഇകഴ്ത്തൽ തുടങ്ങിയ വിഷയങ്ങളിലാണെങ്കിൽ അത് അഭികാമ്യമായ പുണ്യകർമ്മം കൂടിയായിരിക്കും. ഹസ്സാൻറെ കവിത ഈ ഗണത്തിൽ പെട്ടതായിരുന്നു. (ശറഹു മുസ്‌ലിം: 4539).

فِيهِ جَوَاز إِنْشَاد الشِّعْر فِي الْمَسْجِد إِذَا كَانَ مُبَاحًا، وَاسْتِحْبَابه إِذَا كَانَ فِي مَمَادِح الْإِسْلَامِ وَأَهْلِهِ، أَوْ فِي هِجَاء الْكُفَّار وَالتَّحْرِيض عَلَى قِتَالهمْ، أَوْ تَحْقِيرهمْ، وَنَحْو ذَلِكَ وَهَكَذَا كَانَ شِعْر حَسَّان. وَفِيهِ اِسْتِحْبَاب الدُّعَاء لِمَنْ قَالَ شِعْرًا مِنْ هَذَا النَّوْع . وَفِيهِ جَوَاز الِانْتِصَار مِنْ الْكُفَّار، وَيَجُوزُ أَيْضًا مِنْ غَيْرهمْ بِشَرْطِهِ. وَرُوح الْقُدُس جِبْرِيل صَلَّى اللَّه عَلَيْهِ وَسَلَّمَ.- شَرَحُ مُسْلِمٍ: 4539.

📲 വാട്സാപ് ഗ്രൂപ്പില്‍ അംഗമാവാൻ👉: https://chat.whatsapp.com/FZFMUBbfc8KHUgxeDQuqFU

ഇൽയാസ് മൌലവി
1972 മാര്‍ച്ച്4 ന് വയനാട് ജില്ലയിലെ പിണങ്ങോട് ജനനം. പിതാവ്: കുന്നത്ത് കുഞ്ഞബ്ദുല്ല. മതാവ്: പിലാശ്ശേരി ഖദീജ. പിണങ്ങോട് ഗവ: യു.പി. സ്‌കൂള്‍, വയനാട് മുസ്‌ലിം ഓര്‍ഫനേജ് ഹൈസ്‌കൂള്‍, തിരൂര്‍ക്കാട് ഇലാഹിയ്യ കോളേജ്, ഖത്തര്‍ റിലീജിയന്‍സ് ഇന്‍സ്റ്റിറ്റിയൂട്ട്, ഖത്തര്‍ യൂനിവേഴ്‌സിറ്റി എന്നിവിടങ്ങളില്‍ പഠനം. ഇസ്‌ലാമിക ശരീഅത്തിലും ഫിഖ്ഹിലും ഉസ്വൂലുല്‍ ഫിഖ്ഹിലും ബിരുദം. മദ്രാസ് യൂണിവേഴ്സിറ്റിയിൽ നിന്ന് മോഡേൺ അറബിക്കിൽ ബിരുദാനന്തര ബുരുദം- PHD ചെയ്തു കൊണ്ടിരിക്കുന്നു. ഖത്തര്‍ ഔഖാഫ് മന്ത്രാലയത്തിന്റെ കീഴില്‍ ഖുര്‍ആന്‍ തജ്‌വീദില്‍ പ്രത്യേക കോഴ്‌സ് റാങ്കോടെ പാസായി. ഖത്തര്‍ ശരീഅത്ത് കോടതി, ഡോ. യൂസുഫുല്‍ ഖറദാവിയുടെ സെക്രട്ടറിയായി മര്‍കസ് ബുഹൂസുസുന്ന വസ്സീറ, ഖത്തര്‍ റേഡിയോ എന്നിവിടങ്ങളില്‍ ജോലി ചെയ്തു. അല്‍ജാമിഅ അല്‍ഇസ്‌ലാമിയ്യ അസിസ്റ്റന്റ് മുദീര്‍, ഇത്തിഹാദുൽ ഉലമ കേരളയുടെ ഉപാധ്യക്ഷൻ, മജ്‌ലിസുത്തഅ്‌ലീമില്‍ ഇസ്‌ലാമി കമ്മിറ്റിയംഗം, ബൈത്തുസ്സകാത്ത് കേരള അംഗം എന്നീ സ്ഥാനങ്ങള്‍ വഹിക്കുന്നു. ആനുകാലിക പ്രസിദ്ധീകരണങ്ങളില്‍ കര്‍മശാസ്ത്രവിഷയങ്ങള്‍ കൈകാര്യം ചെയ്യുന്നു. കൃതികള്‍: ഇമാം മാലിക്, മയ്യിത്ത് സംസ്‌കരണ മുറകള്‍. ഭാര്യ: സുമയ്യ അബ്ദുര്‍റഹ്മാന്‍ തര്‍വായി. മക്കള്‍: അമ്മാര്‍ സലാമ, ഫൈറൂസ് സലാമ, നവാര്‍ സലാമ.

    You may also like